ഡിസംബര്‍ 4, ദേശീയ നാവിക സേന ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നാവിക സേനയാണ് ഇന്ത്യയിലേത്. അത്യാധുനിക എയര്‍ക്രാഫ്റ്റുകളും പടക്കപ്പലുകളും ഇപ്പോള്‍ നാവിക സേനയുടെ കൈകളിലുണ്ട്. കടലിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനില്‍ ഉള്‍പ്പെടെ ഇന്ത്യ കൈവരിച്ച വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്. 1971ല്‍ സ്വാതന്ത്ര്യാനന്തരം നടന്ന യുദ്ധത്തില്‍ പാക്ക് തുറമുഖമായ കറാച്ചിയെ മുള്‍മുനയില്‍ നിര്‍ത്തി ഇന്ത്യന്‍ നാവിക സേന ആക്രമിച്ച ഓപ്പറേഷന് ട്രൈഡന്റിന്റെ ഓര്മ ദിവസമായിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളില്‍ ഏറ്റവും തിളക്കമുറ്റതായിട്ടാണ് ഓപ്പറേഷന് ട്രൈഡന്റ് യുദ്ധചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത്.
പാകിസ്താന് പടകപ്പലുകളായ പിഎന്‍എസ് ഖൈബാറും പിഎന്‍എസ് മുഖാഫിസും അടക്കം ഇന്ത്യന്‍ നാവിക സേന അന്നു വെള്ളത്തിൽ മുക്കിക്കളഞ്ഞു. നൂറുകണക്കിന് പാകിസ്താന് നാവിക സൈനികരെ വധിച്ചു. പാകിസ്താന്റെ പ്രധാന തുറമുഖ കേന്ദ്രമായ കറാച്ചിയെ ആക്രമിച്ചതാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 13 ദിവസം നീണ്ട യുദ്ധത്തില്‍ പാകിസ്താന് ഇന്ത്യയുടെ നാവിക ആക്രമണം ഏല്‍പ്പിച്ച ആഘാതം വലുതാണ്. ഓപ്പറേഷന് ട്രൈഡന്റിലാണ് മേഖലയില്‍ ആദ്യമായി കപ്പലുകളില്‍ മിസൈലുകള്‍ ഉപയോഗിച്ചത്.
എത്രയോ ചെറുരാജ്യങ്ങള്‍ക്ക് കടലില്‍ സുരക്ഷാ സംവിധാനം ഒരുക്കാന്‍ ഇന്ത്യന്‍ നാവിക സേനയ്ക്ക് കഴിഞ്ഞു. 150ഓളം കപ്പലുകളും സബ്മറൈനുകളും 350 ഓളം എയര്‍ക്രാഫ്റ്റുകളും ഇന്ത്യന്‍ നാവിക സേനയ്ക്കുണ്ട്. 70000ഓളം സ്ഥിരം സൈനിക ഉദ്യോഗസ്ഥരും 50000 റിസര്‍വ് ഉദ്യോഗസ്ഥരും സേനയുടെ ഭാഗമാണ്.
നാവികസേനാ ദിനാചരണം സൈന്യത്തിന്റെ പ്രവത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പൗരന്മാര്ക്കിടയില് സമുദ്ര അവബോധം സൃഷ്ടിക്കുന്നതിനും ദേശീയ സുരക്ഷയ്ക്കായി നാവികസേനയുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും വേണ്ടിയാണ് നടത്തുന്നത്.
ദേശീയ നാവികസേനാ ദിനം
Leave a comment
Leave a comment