നടിയും മോഡലുമായ പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസർ ബാധിച്ചുവെന്ന വാർത്തയിൽ വൻ ട്വിസ്റ്റ്. താൻ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പൂനം പാണ്ഡെ രംഗത്തെത്തി. സെർവൈവൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു പ്രചരണം നടത്തിയതെന്ന വാദവുമായാണ് പൂനം പാണ്ഡെ രംഗത്തെത്തിയിരിക്കുന്നത്. സെർവിക്കൽ ക്യാൻസറിനെ കുറിച്ചുള്ള അവബോധം വളർത്താൻ പൂനം പാണ്ഡെ വ്യത്യസ്തമായ സമീപനം തിരഞ്ഞെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 2 ന്, മോഡൽ-നടൻ ക്യാൻസർ ബാധിച്ച് മരിച്ചുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. നേരത്തെ പുറത്തുവന്ന റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി, ഫെബ്രുവരി 3 ന് പൂനം സുഖമായിരിക്കുന്നുവെന്നും ആരോഗ്യവാനാണെന്നും വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം പൂനം പാണ്ഡെയുടെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഈ പോസ്റ്റ് അവരുടെ ആരാധകരെ ഞെട്ടിച്ചിരുന്നു. നിരവധി ഉപയോക്താക്കൾ പോസ്റ്റിൽ പ്രതികരണവുമായി എത്തിയിരുന്നു. പലരും ഇത് തമാശയാണോ എന്ന് ചോദിഞച്ചുകൊണ്ടാണ് രംഗത്തെത്തിയത്. പൂതിയ ഏതെങ്കിലും പ്രൊജക്റ്റ് പ്രൊമോട്ട് ചെയ്യാൻ പൂനവുമായി ബന്ധപ്പെട്ട സംഘം നടത്തുന്ന തന്ത്രമാണോ ഇതെന്ന ചോദവും സമുമഹാധ്യമങ്ങളിൽ ഉയർന്നിരുന്നു. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്താൻ പൂനം പാണ്ഡേ ആഗ്രഹിക്കുന്നുവെന്നും അതിൻ്റെ ഭാഗമായുഒള്ള പോസ്റ്റാണ് ഇതെന്നും ചിലർ അഭിപ്രായപ്പെട്ടപ്പോൾ നടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന സംശയമാഎണ് ചിലർ ഉയർത്തിയത്.
അതേസമയം പൂനം പാണ്ഡെയുടെ മാനേജ്‌മെൻ്റ് ടീമുമായി ഇന്ത്യ ടുഡേ/ആജ്തക് സംസാരിച്ചു. കുറച്ചു കാലം മുമ്പ് പൂനത്തെ കാൻസർ ബാധിച്ചതായി കണ്ടെത്തിയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. ക്യാൻസറിൻ്റെ അവസാന ഘട്ടമായിരുന്നു ഇത്. യുപിയിലെ സ്വന്തം നാട്ടിലായിരുന്ന അവർ അവിടെ ചികിത്സയിലായിരുന്നുവെന്നും മാനേജർ പറഞ്ഞു. പൂനത്തിൻ്റെ അന്ത്യകർമ്മങ്ങൾ നാട്ടിൽത്തന്നെ നടക്കുമെന്നും പൂനം പാണ്ഡെയുടെ മാനേജർ നികിത ശർമ്മ വ്യക്തമാക്കി.
പൂനം പാണ്ഡെ സിനിമാ മേഖലയിലെ തിളങ്ങുന്ന താരം മാത്രമല്ല, ജനങ്ങളുടെ കരുത്തിൻ്റെയും സഹിഷ്ണുതയുടെയും ഉദാഹരണം കൂടിയായിരുന്നുവെന്ന് നികിത ചൂണ്ടിക്കാട്ടി. ആരോഗ്യം മോശമായിട്ടും അവരുടെ ധൈര്യം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതേ സമയം സെർവിക്കൽ ക്യാൻസർ എത്ര വലിയ പ്രശ്‌നമാണെന്നും അതിനെ കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും നികിത ശർമ്മ പറഞ്ഞിരുന്നു.