ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉള്ളതായി വിവരം. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാനിൽ നിന്നുള്ള റിപ്പോർട്ടുകളിലുണ്ട്. എന്നാൽ ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ ഇപ്പോഴും തുടരുകയാണ്. കടുത്ത ബ്രോങ്കൈറ്റിസ് ബാധയും ശ്വാസ്ത്യസവും ഉണ്ടായതിനെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് റോമിലെ ജമേലി ആശുപത്രിയില്‍ മാർപാപ്പയെ പ്രവേശിപ്പിച്ചത്. പിന്നാലെ ന്യൂമോണിയ ബാധ സ്ഥിരീകരിക്കുകയായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മാർപാപ്പയുടെ നില അതീവ ഗുരുതരമായിരുന്നു. കടുത്ത അണുബാധയും കഫക്കെട്ടും നേരിടുന്ന മാർപാപ്പയ്ക്ക് കൃത്രിമശ്വാസം നൽകുന്നുവെന്നായിരുന്നു ഇന്നലെ വത്തിക്കാൻ അറിയിച്ചിരുന്നത്. അതേസമയം പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം വത്തിക്കാൻ പുറത്തുവിട്ടിട്ടുണ്ട്. ഇരുശ്വാസകോശങ്ങളിലും അണുബാധയുള്ളതിനാൽ അതീവജാഗ്രത തുടരുക തന്നെയാണ്. ഓക്സിജൻ തെറാപ്പിയും തുടരുന്നുണ്ട്.