ഇടുക്കി ജില്ലയിലെ കുമളിയില്‍ അഞ്ചു വയസുള്ള ഷെഫീക് എന്ന ബാലനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി. ഷഫീക്കിന്‍റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.
സംഭവശേഷം 11 വര്‍ഷം കഴിഞ്ഞാണ് ഇപ്പോൾ നിര്‍ണായകമായ ഈ കോടതി വിധി വരുന്നത്. ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെരീഫും അനീഷയും കുറ്റക്കാരാണെന്ന് ഇപ്പോൾ വിധിച്ചത്. തന്‍റെ മകനായ ഷെഫീക്കിന് ഒടുവിൽ നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിച്ചു കൊണ്ടിരിക്കുന്ന നഴ്സായ രാഗിണി പറയുന്നു. കോടതി വിധിയോട് ഏറെ വൈകാരികമായിട്ടാണ് രാഗിണി പ്രതികരിച്ചത്.