ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ ഇന്ന് അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ 13% മഴ കുറവ് രേഖപ്പെടുത്തി. 2018.6 mm ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 1748.2 mm,. കഴിഞ്ഞ വർഷം ലഭിച്ചത് 1326.1 mm മഴ മാത്രം ( 34% കുറവ് ). 2000 ന് ശേഷം ( 2228 mm) ഏറ്റവും കൂടുതൽ മഴ ലഭിച്ച വർഷം.
ഏറ്റവും കൂടുതൽ മഴ 3023.3 mm ലഭിച്ച കണ്ണൂർ ജില്ലയിൽ ( 15% കൂടുതൽ ) മാഹി 2755.4 mm, 16% കൂടുതൽ ) കാസറഗോഡ് ജില്ലയിൽ 2603 mm മഴ ലഭിച്ചെങ്കിലും സാധാരണ ലഭിക്കേണ്ട ( 2846.2 mm) മഴയെക്കാൾ 9% കുറവ് രേഖപെടുത്തി.
സീസണിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 866.3mm) ജില്ലയിൽ ആണെങ്കിലും സാധാരണ ജില്ലയിൽ ലഭിക്കേണ്ട മഴയെക്കാൾ 3% അധികം ലഭിച്ചു.
ഇടുക്കി 33% ഉം വയനാട് 30 % കുറവ് മഴ രേഖപെടുത്തി.
കേരളത്തിൽ ജൂലൈയിൽ (16% അധികം ) മാത്രമാണ് കൂടുതൽ മഴ ലഭിച്ചത്. ജൂൺ ( -25%), ഓഗസ്റ്റ് ( -30%), സെപ്റ്റംബർ ( -31%) കുറവ് മഴയാണ് രേഖപെടുത്തിയത്.
വയനാട് ദുരന്തം 2024 കാലവർഷ സീസൺ എന്നും ഒരു വേദനയായി തുടരും.