അമേരിക്കയിൽ അക്രമിയുടെ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസിലെ മെയ്ൻ സംസ്ഥാനത്തെ ലെവിസ്റ്റണിലുണ്ടായ വെടിവയ്പ്പിൽ അറുപതോളം പേർക്ക് പരിക്കേറ്റു. ഒന്നിലേറെ സ്ഥലത്ത് വെടിവയ്പ്പുണ്ടായതായാണ് വിവരം.ലെവിസ്റ്റണിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിന് പിന്നാലെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനിടെ, അക്രമിയുടേതെന്ന് സംശയിക്കുന്ന ഒരു ചിത്രം അധികൃതർ പുറത്തുവിട്ടു. തോക്കേന്തിയ ഒരു യുവാവിന്റെ ചിത്രമാണിത്. ഇയാളേക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ല. അക്രമവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.